മരപ്പാവകൾ - ആസ്വാദനം

 Arya P

                            കാരൂരിന്റെ പ്രശസ്തമായ ചെറുകഥയാണ് "മരപ്പാവകൾ". "മരപ്പാവകൾ" എന്ന കഥ സവിശേഷമായ ആഖ്യാനപശ്ചാത്തലമുള്ള മനോഹരമായ കഥയാണ്. പൂർണ്ണമായും സംഭാഷണ പ്രധാന്യമുള്ള കഥയാണ് ഇത്. സംഭാഷണത്തിലൂടെ ഒരു സ്ത്രീയുടെ ദയനീയ അവസ്ഥയെയാണ് വരച്ചു കാണിക്കുന്നത്. ആശാരി പറമ്പിൽ നളിനി എന്ന പ്രതിമ നിർമ്മാണ കലയിൽ അഗ്രഗണ്യയായ സാധാരണക്കാരിയും ജനസംഖ്യ കണക്കെടുപ്പിന് വന്ന എന്യുമറൈറ്ററും തമ്മിലുള്ള സംഭാഷണമാണ് മരപ്പാവകൾ എന്ന കഥയിലെ മുഖ്യ വിഷയം.

         


                    നളിനിയുടെ വ്യക്തി ജീവിതം എന്യൂമറെറ്ററുമായുളള സംഭാഷണത്തിലൂടെ വ്യക്തമാക്കുന്നുണ്ട്. നളിനി ദുർബലയല്ല ചങ്കുറ്റവും ഇച്ഛാശക്തിയും ഉള്ള സ്ത്രീയാണ്. പുരുഷമേധവിത്വത്തെ മറിക്കടക്കാനുള്ള ഉപാധി സ്വായത്തമാക്കിയവളാണ് നളിനി. നളിനിയും എന്യൂമറൈറ്ററും തമ്മിലുള്ള സംഭാഷണത്തിലൂടെയാണ് കഥ മുന്നോട്ട് പോകുന്നത്. നളിനിയ്ക്ക് ഉമ്മിണി എന്ന് പേരുള്ള ഒരു അമ്മയുണ്ട് പിന്നെ ആങ്ങളയും, ഇവരോടൊപ്പം ആണ് നളിനി ജീവിക്കുന്നത്. നളിനിയുടെ വിവാഹം കഴിഞ്ഞിരുന്നെങ്കിലും ഭർത്താവുമായിട്ടുളള ജീവിതത്തിൽ ഒട്ടും തൃപ്ത ആയിരുന്നില്ല അവൾ. വിവാഹിത ആയിട്ട് കൂടിയുo സ്വന്തം വീട്ടിൽ വന്ന് നിൽക്കുന്നതിനാൽ നാട്ടുകാരിൽ നിന്നും നളിനിക്ക് ഒരുപാട് പേരുദോഷം കേൾക്കേണ്ടി  വന്നിരുന്നു. അതൊന്നും അവൾ ഗൗനിച്ചിരുന്നില്ല. സ്വന്തം വീട്ടിൽ താമസിക്കുകയാണെങ്കിൽ തന്നെയും, പ്രതിമ നിർമ്മിക്കുകയും അത് വിൽക്കുകയും ചെയ്തിട്ടാണ്  ജീവിതം മുന്നോട്ട് കൊണ്ടുപോയിരുന്നത്.

      സർക്കാരിൽ നിന്നും കണക്കെടുക്കാൻ വന്നിരുന്ന എന്യൂമറൈറ്റർ നളിനിയോട് വിവാഹിതയാണോ എന്ന് ചോദിക്കുന്നുണ്ട്. നളിനി ആണെണോ ഇല്ലെന്നോ എഴുതിക്കോളു എന്ന് പറയുന്നു, അതല്ല ഏതെങ്കിലും ഒന്നെ എഴുതാൻ പറ്റു എന്ന് എന്യൂമറൈറ്റർ മറുപടി പറയുന്നു. നളിനിയുടെ ഈ പ്രതികരണത്തിൽ നിന്ന് തന്നെ മനസ്സിലാക്കാം നളിനിയുടെ വിവാഹ ജീവിത്തത്തെക്കുറിച്ച് . നളിനി പ്രതിമ നിർമ്മാണകലയിൽ  അഗ്രഗണ്യയാണ്. ആദ്യമൊക്കെ നളിനി ശ്രീകൃഷണ രൂപത്തിലുള്ള പ്രതിമകളായിരുന്നു ഉണ്ടാക്കിയിരുന്നത്, അത് നല്ല രീതിയിൽ വിറ്റു പോവുകയും ചെയ്തിരുന്നു. അങ്ങനെയിരിക്കെ, ഒരു ദിവസം പുരുഷ രൂപത്തിലുളള പ്രതിമ നിർമ്മിക്കുന്നതിനിടയിൽ നളിനിക്ക് തന്റെ ഭർത്താവിനെ ഓർമ്മ  വരികയും മുന്നിലുള്ള പ്രതിമയുടെ മേൽ  അയാളോടുള്ള കോപം തീർക്കുകയും ചെയ്യുന്നു. അതിനു ശേഷം, പുരുഷ രൂപത്തിലുള്ള പ്രതിമ നിർമ്മാണം നിർത്തി പാർവ്വതിദേവിയുടെ പ്രതിമ ഉണ്ടാക്കാൻ തുടങ്ങി. എന്യുമറൈറ്ററും നളിനിയും തമ്മിലുള്ള സംഭാഷണത്തിടയിൽ നളിനി എന്യുമറൈറ്റർക്ക് രൗദ്രഭാവത്തിലുളള പാർവ്വതിദേവിയുടെ പ്രതിമ നൽകുന്നു. ആ പ്രതിമ കണ്ട്  എന്യുമറൈറ്ററുടെ മുഖം വാടുന്നു.


       കഥയുടെ അവസാന ഭാഗത്ത് എന്യൂമറൈറ്റർ നളിനിക്ക് നളിനിയുടെ തന്നെ ചിത്രം വരച്ച് നൽകുന്നു. അത് കണ്ട് നളിനിക്ക് സന്തോഷം തോന്നുന്നു. കുറഞ്ഞ സമയംകൊണ്ട് തന്റെ ചിത്രം വരച്ച എന്യുമറൈറ്റർക്ക് നളിനി ആദ്യം കൊടുത്ത പ്രതിമ തിരിച്ചു വാങ്ങി പകരം തപസ്സു ചെയ്യുന്ന പാർവ്വതിദേവിയുടെ പ്രതിമ സമ്മാനിക്കുന്നു.

   ഒരു നല്ല സുഹൃത്തിനെ യാത്രയാക്കുന്നതുപ്പോലെ അടുത്ത വീട്ടിലേക്ക് എന്യുമറൈറ്ററെ യാത്രയാക്കുന്ന നളിനിയും നല്ല സുഹൃത്തിനെ കിട്ടിയ സന്തോഷത്തിൽ പോകുന്ന എന്യുമറൈറ്ററും . ഇങ്ങനെയാണ് കഥ അവസാനിക്കുന്നത്.


(Arya P is a BA English student in MSS College of Arts and Science, Tharuvana.)

Comments

Popular Posts